Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Wednesday, November 09, 2011

കാമം ജയിക്കുന്ന കാലം


രുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
പകലിലൊരു പൈതലിനെ തിരയുമപരൻ
കാലമുരുളുന്നു കാമവെറി പെരുകുന്നു
വികാരമാ മാനവ വിവേകത്തെ ജയിച്ചിടുന്നു,
പിന്നെയാ മനസ്സിൽ വിഷമേറ്റിടുന്നു
വിലാപ കാവ്യങ്ങൾ ഉയിർത്തിടുന്നു
വികലമാമംഗമുള്ളവനും 
അനങ്ങിടാൻ കഴിയാത്തവനും
പെണ്ണുടലുകണ്ടാലുശിരേറിടുന്നു!
അധികാരമുള്ളവനും 
തലചായ്ക്കാനിടമില്ലാത്തവനും
തേടിടുന്നു പെണ്ണിനേയും പിഞ്ചിനേയും.
ഒളിച്ചിരുന്നു പിടിച്ചു തിന്നും കാട്ടുപുലിക്കും
ഓടിയൊളിച്ചിടാനാകാത്ത പേടമാനിനും
പര്യായമായിടുന്നു അഭിനവ മാനവനും പാവമിരയും
അറുപതിനേയും ആറിനേയും ഇന്ന്-
പിറന്നു വീണ പൈതലിനേയും 
ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!
രക്ഷയേകിടേണ്ട പിതാവും കൂട്ട്
രക്ഷ നൽകിടേണ്ട സോദരനും 
കാമവെറിയാൽ കടിച്ചു കീറിടുന്നു പിന്നെ വിറ്റിടുന്നു!
ജന്മമേകിയ അമ്മയും 
ആ സ്ഥാനമുള്ള ചിറ്റമ്മയും
വെള്ളിക്കാശിനാശയാൽ
കീറിമുറിച്ചിടുന്നു പിഞ്ചുഹൃദയങ്ങളെ
കാലമേ നീ കാണ്മതില്ലേ കലികാല പേക്കൂത്തുകളെ
കാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക
ഇനിയൊരവതാരപ്പിറവി നാദം കേട്ടിടും വരെ!





[  NB :മനുഷ്യനാൽ ഈ ഭ്രാന്ത് മാറ്റാൻ കഴിയില്ലെന്നാ തോന്നുന്നത് :-(   ]

Friday, April 29, 2011

താരോദയം!!

കുറച്ചു നാളായി ലവന്മാരെ പറ്റി നാലെഴുതണമെന്ന് കരുതുന്നു, ഇപ്പോൾ അതിനു പറ്റിയ സമയമായതു കൊണ്ട് വെച്ച് നീട്ടുന്നില്ല.
ആരും പേടിക്കണ്ടാട്ടൊ, എന്റെ മൂന്ന് നാലു അനിയന്മാരെ പറ്റി നല്ല നാലു വാക്കുകൾ പറയാൻ പോവുകയാണ് എന്നാണ് ഉദ്ദേശിച്ചത് . ഞാൻ എഞിനീയറിങ്ങിനു പഠിച്ചത് ആലപ്പുഴ ജില്ലയിലെ ശ്രീ ബുദ്ധ കോളേജ് ഓഫ് എഞിനീയറിങ്ങിലാണ്, അവിടെ എനിക്ക്, കലയിലും സിനിമയിലും ഷോർട്ട് ഫിലിമിലും ഫോട്ടോഗ്രാഫിയിലും വെബ് ഡിസൈനിങ്ങിലുമൊക്കെ അപാര കമ്പവും കഴിവുമുള്ള മൂന്നു നാലു ജൂനിയർ പിള്ളാരെ കിട്ടി. മഹേഷ്, പ്രഫുൽ, ജിതിൻ, നിരഞ്ജൻ, അൻഷാദ്, രഞ്ജിത്ത് ഗോപാലകൃഷ്ണൻ, പ്രശാന്ത് ജേക്കബ് കോശി, വിപിൻ ജോൺ വിൽസൺ, കൃഷ്ണകുമാർ, ജയദേവ്, മന്മോഹൻ തുടങ്ങിയവർ.. കോളേജിൽ വെച്ചു തന്നെ ഇവർ പല കോമ്പറ്റീഷനുകളിൽ പങ്കെടുകുകയും,പങ്കെടുത്ത ഇടങ്ങളിലെല്ലാം  ഒന്നാം സമ്മാനം അല്ലെങ്കിൽ അതിനടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.. ആദ്യ കാലങ്ങളിൽ ഒന്നും ഇവരെ ശ്രദ്ധിക്കാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഒരു സൃഷ്ടി ഇവരിൽ നിന്നും ഉണ്ടായി; ഒരു ഷോർട് ഫിലിം, Relations എന്നായിരുന്നു ആ കുഞ്ഞു സിനിമക്ക് അവരിട്ട പേർ.. മനോഹരമായ ഒരു ദൃശ്യാനുഭവമായിരുന്നു അത്. ഒരു നല്ല കൂട്ടുകാരനാൽ ഒരുവനുണ്ടാകുന്ന നല്ല മാറ്റങ്ങൾ,ബന്ധങ്ങളുടെ തീവ്രത ഒരുവനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, വരച്ചിട്ടിരിക്കുന്നു ഇതിൽനിങ്ങൾക്ക് വേണ്ടി ഇവിടെ ചേർക്കുന്നു. 
അമൽ ജ്യോതി എഞിനീയറിങ്ങ് കോളെജിൽ നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ ഇതിനു ഒന്നാം സമ്മാനം കിട്ടി, പിന്നീട് കേരളാ ചലച്ചിത്ര അക്കാഡമി നടത്തിയ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ കാമ്പസ് സിനിമ എന്ന വിഭാഗത്തിൽ ഈ ഫിലിം പ്രദർശിപ്പിക്കപ്പെട്ടു.

ഈ ഷോർട്ട് ഫിലിമോടെ കൂടി എല്ലാരും ഇവരെ കൂടി ശ്രദ്ധിക്കാൻ തുടങ്ങി. അടുത്തത് എപ്പോൾ എങ്ങിനെ എന്ന് എല്ലാവരും ചോദിക്കാനും തുടങ്ങി, ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല അടുത്തത്;മറ്റൊരു കിടിലൻ ഐറ്റം(ഓർക്കണം സിനിമയെ തിയേറ്ററിൽ കണ്ടതല്ലാതെ ഈ ടീമിൽ ഒരുത്തനു പോലും സിനിമയുമായി ഒരു ബന്ധവും ഇല്ല,അപ്പോൾ ഇതൊക്കെ കിടിലം സംഭവങ്ങൾ തന്നെയാ) ഇറങ്ങി, അതിലെ ആ ക്ലൈമാക്സ് എഡിറ്റിങ്ങ് ഒക്കെ ഒന്നു കണ്ട് നോക്കണം. രണ്ടാമത്തെ ഷോർട്ട് ഫിലിമിന്റെ പേർ 'ഓർമ്മകളിൽ'. വളരെ നാളുകൾക്ക് ശേഷം കാമ്പസ്സിൽ തിരികെയെത്തുന്ന ഒരാളുടെ മനസ്സായിരുന്നു ആ ഫിലിം.ഒന്ന് കണ്ട് നോക്കൂ
ഇതിനു കാലടിയിലെ ആദി ശങ്കരാ കോളേജിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സമ്മാനം കിട്ടി.

അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം, ഇവരുടെ മൂന്നാമത് ഷോർട്ട് ഫിലിമിന്റെ പ്രദർശനം ഉണ്ട് ഈ വരുന്ന ഞായറാഴ്ച, പേർ "നൂലില്ലാപട്ടം/Noolillapattam". മഴസംഗീത ഗ്രാമം സംഘടിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദർശനത്തിൽ ഇവരുടെ ചിത്രവും പ്രദർശിപ്പിക്കുന്നു.ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് എന്ന സ്ഥലത്തെ മജെസ്റ്റിക്ക് ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടത്തുന്നത്. 
ഇതാ അതിന്റെ ട്രെയിലർ. കണ്ട് നോക്കൂ.
ഈ ഷോർട്ട് ഫിലിമുകൾ എല്ലാം സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതും എന്റെ പ്രീയപ്പെട്ട അനിയൻ മഹേഷ് ആണ്. അവന്റേയും അവന്റെ ടീമിന്റേയും ഈ കലാസൃഷ്ടി ആസ്വദിക്കാൻ നിങ്ങളേവരേയും ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു. ഈ ഷോർട്ട് ഫിലിമിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചവരുടെ പേരു വിവരം താഴെ
പ്രദർശനശാലയിലേക്കൂള്ള വഴി മാപ്പ് രൂപത്തിൽ 

[NB:  എല്ലാവരും വരണം കേട്ടോ.. കാണുക, പ്രോത്സാഹിപ്പിക്കുക]

update:
 ഷോർട്ട് ഫിലിം റിലീസായി..

Wednesday, March 23, 2011

അടുത്ത ബെല്ലോടു കൂടി...

രു റൊമാന്റിക്ക് സ്റ്റോറി ആയിരുന്നു മനസ്സിൽ..പിന്നെ അതു വേണ്ടാന്നു വെച്ചു... അല്പം തത്വചിന്ത ആവാന്നു കരുതി..അല്ല പിന്നെ..

നമ്മളിൽ ഭൂരിഭാഗം പേരും നാടകവും സിനിമയും ഒക്കെ കാണുന്നവരല്ലെ.. എപ്പോഴെങ്കിലും നാം അഭിനയിച്ചു കൊണ്ടിരിക്കുന്ന നാടകത്തെ പറ്റി ഓർമ്മിചിട്ടുണ്ടോ,ചിന്തിച്ചിട്ടുണ്ടോ? അതെ ജീവിതമാകുന്ന നാടകത്തെപ്പറ്റി ആണു പറഞ്ഞു വരുന്നത്. ദൈവം എന്ന സൂപ്പെർ സംവിധായകൻ എഴുതി സംവിധാനം ചെയ്യുന്ന നാടകത്തിലെ വിവിധ അഭിനേതാക്കൾ ആണു നാം..ഓരോ മനുഷ്യജീവിക്കും വ്യക്തമായ ഒരു റോൾ ഉണ്ടാകും ഈ നാടകത്തിൽ.. ദൈവം രചിച്ച ഈ നാടകം തുടങ്ങിയത് എന്നെന്നോ അവസാനം എന്നെന്നോ നമുക്കാർക്കും അറിയില്ല.. വലിയ കഥക്കുള്ളിലെ ഉപകഥകളിലെ കഥാപാത്രങ്ങളാണു നാം.. ചില കഥകളിൽ നാം ആയിരിക്കാം സെന്റർ ക്യാരക്ടർ,എപ്പോഴും അങ്ങിനെ ആവണമെന്നില്ല.. ചിലപ്പൊൾ സപ്പൊർട്ടിങ്ങ് കഥാപാത്രം ആയിരിക്കാം, ജൂനിയർ ആർടിസ്റ്റ് ആയിരിക്കാം.. മറ്റ് ചിലപ്പോൾ ആകാൻ ഇഷ്ടപ്പെടാത്ത വില്ലൻ റോളും ആവാം, ചില സമയങ്ങളിൽ നല്ല ഒഴുക്കോടെ നീങ്ങുന്ന കഥയിൽ ട്വിസ്റ്റ് ഉണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന സ്പെഷ്യൽ അപ്പിയറൻസും ആകാം.


നാടകത്തിന്റെ നിർമ്മാണ ഘട്ടങ്ങളിൽ ഒരിടത്തു പോലും കഥാപാത്രങ്ങൾ ആയി ആരൊക്കെ വരും എന്നു ഈ സംവിധായകൻ പറയാറില്ല.. നായകൻ ആരെന്നോ, നായിക ആരെന്നോ, വില്ലൻ ആരെന്നൊ.. ഒന്നും ഒന്നും നമ്മുടെ സംവിധായകൻ സൂചിപ്പിക്കാറില്ല.. ചിലപ്പോൾ നമ്മുടെ റോൾ എന്തായിരുന്നു എന്ന് ആ ഉപകഥ തീർന്നു കഴിഞ്ഞാലേ പിടികിട്ടൂ..ചിലപ്പോൾ തീർന്നു കഴിഞ്ഞാലും കഥയുടെ പൊരുൾ കിട്ടാതെ വരാം...കഥാപാത്രങ്ങൾ എത്ര സമയം രംഗത്ത് ഉണ്ടാകമെന്നു പോലും അറീയാത്ത, അറിയിക്കാത്ത ഒരു വിചിത്ര കലാരൂപമാണു ഇത്...

ഈ സംവിധായകന്റെ കയ്യിൽ എല്ലാ കഥാപാത്രങ്ങളും സുരക്ഷിതരാണു.. ഒരോ കഥയും എഴുതുന്നതിലും രംഗത്ത് അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിലും അദ്ദേഹത്തിനുള്ള വൈദഗ്ധ്യം അപാരമാണു. മിക്കവാറും നാം പരാതി പറയാറുള്ള കാര്യമാണു, എന്തിനാണു ദൈവമേ എനിക്ക് ഇങ്ങിനെ ഒരു ജീവിതം തന്നതു, എന്തിനാണു എനിക്കു മാത്രം ദു:ഖങ്ങളൂടെ നരകം നീ തീർത്തത്,ദു:സ്വപ്നങ്ങളുടെ മാറാപ്പു തന്നത്,നഷ്ടങ്ങളുടെ കോട്ടകൊത്തളം തീർത്തു തന്നത്... പരാതികൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടാകും, വരാൻ പോകുന്ന സന്തോഷ പ്രകടനങ്ങൾ മുൻകൂട്ടി കണ്ടുകൊള്ളുള്ള മന്ദഹാസം ആണത്. നമ്മളുടേതായ ഒരു കഥ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് തീർച്ച.. പക്ഷേ ചിലപ്പോൾ ആ കഥ നാടകമായി രംഗത്ത് വരാൻ അല്പം കാലതാമസം എടുത്തേക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ നമ്മുടെ സ്വന്തം കഥ അരങ്ങിലെത്താൻ കാത്തിരിക്കുക തന്നെ! ചുട്ടി കുത്തി വസ്ത്രം അണിഞ്ഞ് അരങ്ങിൽ കയറാൻ തയ്യാറായി കാത്തുനിന്നുകൊള്ളുക.


[NB:അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണു, കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ഒടേതമ്പുരാൻ ഏലിയാസ് ദൈവം]


Thursday, February 10, 2011

സൂക്ഷിച്ചാല്‍....!!

നമ്മുടെ ലൈഫില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒരു ഇലക്ട്രോണിക്ക് ഉപകരണം ആണ് മൊബൈല്‍ ഫോണ്‍ .ആ ഒന്ന് നമ്മുടെ ഏവരുടെയും ജീവിതത്തില്‍ വരുത്തിയ,വരുത്തി കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിരവധി ആണ്.. കുറെ അധികം നല്ല വശങ്ങള്‍ ഉള്ളതും അത് പോലെ തന്നെ നിരവധി ദോഷ വശങ്ങള്‍ ഉള്ളതും ആണ് മൊബൈലിന്റെ ഉപയോഗം..ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, വാഹന യാത്രയിലെ മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെ പറ്റി ആണ്.. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്,എന്നിട്ടും ആ നിയമം ലംഘിക്കുന്ന ആള്‍ക്കാരെ ദിനംപ്രതി കാണുന്നതിനാല്‍ ആണ് ഇത് എഴുതുന്നത്.. എന്റെ കുഞ്ഞു കാഴ്ചപ്പാടില്‍ ഏറ്റവും അധികം ശ്രദ്ധ വേണ്ടി വരുന്ന ഒരു പ്രവര്‍ത്തി ആണ് ഡ്രൈവിംഗ്(അങ്ങനെ തന്നെ അല്ലേ?). വാഹനം ഓടിക്കുമ്പോള്‍ എത്ര ഒക്കെ ശ്രദ്ധിച്ചാലും അപകടങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്, അപ്പോള്‍ അതിന്‍റെ കൂടെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നെടുക്കുന്ന മൊബൈല്‍ സംസാരം കൂടി അകുമ്പോഴോ..!! എത്ര പേരെ ആണെന്നോ ദിനവും ഒറ്റകയ്യില്‍ ബൈക്കും ചെവിയില്‍ മൊബൈലും ആയി പോകുന്നത് കാണുന്നത്,പിന്നെ ഓടുന്ന വണ്ടിയില്‍ ഇരുന്നുള്ള മെസ്സേജ് അയപ്പ്,എത്ര അപകടം പിടിച്ച സംഗതികള്‍ ആണിവ.. എന്റെ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞത് പോലെ അങ്ങനെ ഉള്ളവരെ ഉദ്ധരിച്ചു അവരുടെ ജീവിതം മാറ്റി മറിക്കാന്‍ വേണ്ടി അല്ല ഈ ലേഖനം, മറിച്ച്‌ നിങ്ങളുടെ അശ്രദ്ധയാല്‍, ഈ നിയമ ലംഘനത്താല്‍ ഒരു നിരപരാധിയുടെയും ജീവനോ ജീവിതമോ നഷ്ടപ്പെട്ടു കൂടാ..


വാഹനം ഓടിക്കുന്ന വ്യക്തിയെ ഫോണില്‍ വിളിക്കുന്നവര്‍ കൂടി ശ്രദ്ധിക്കണം,നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ പോകുന്ന സന്ദര്‍ഭം നിങ്ങളാല്‍ സംജാതമാവാണോ?!. കൂടുതലായും പ്രണയിതാക്കള്‍;സ്ഥലമോ സമയമോ സാഹചര്യമോ നോക്കാതെ ഫോണില്‍ സംസാരിക്കുന്നത് കാണാറുണ്ട്, വാഹനം ഓടിക്കുന്ന ആളെ അത് നിര്‍ത്തിപ്പിച്ചതിന് ശേഷം സംസാരിക്കുവാന്‍ പ്രേരിപ്പിക്കുക.....
ദാ ഈ വീഡിയോകള്‍ ഒന്ന് കാണൂ..
September of 2010 The National Highway Traffic Safety Administration released a report on Distracted driving fatalities for 2009. The NHTSA considers distracted driving to include some of the following as distractions: other occupants in the car, eating, drinking, smoking, adjusting radio, adjusting environmental control, reaching for object in car, and cell phone use. In 2009 there was a reported 5,474 people killed by distracted drivers. Of those 995 were considered to be killed by drivers distracted by cell phones.

കുറച്ചു കാര്യങ്ങള്‍ കൂടി..

  • Talking on a cell phone causes nearly 25% of car accidents.
  • In 2008 almost 6,000 people were killed and a half-million were injured in crashes related to driver distraction..
  • 4 out of every 5 accidents (80%) are attributed to distracted drivers. In contrast, drunk drivers account for roughly 1 out of 3 (33%) of all accidents nationally.
  • Texting while driving is about 6 times more likely to result in an accident than driving while intoxicated.
  • A study of dangerous driver behavior released in January 2007 by Nationwide Mutual Insurance Co. found that of 1,200 surveyed drivers, 73% talk on cell phones while driving. The same 2007 survey found that 19% of motorists say they text message while driving.
  • A study conducted by the Insurance Institute for Highway Safety Motorists found that motorists who use cell phones while driving are four times more likely to get into crashes serious enough to injure themselves.
  • In 2002, the Harvard Center for Risk Analysis calculated that 2,600 people die each year as a result of using cellphones while driving. They estimated that another 330,000 are injured.
  • According to the Human Factors and Ergonomics Society, drivers talking on cell phones are 18% slower to react to brake lights. They also take 17% longer to regain the speed they lost when they braked
  • Of cell phone users that were surveyed, 85% said they use their phones occasionally when driving, 30% use their phones while driving on the highway, and 27% use them during half or more of the trips they take.
  • 84% of cell phone users stated that they believe using a cell phone while driving increases the risk of being in an accident.
  • The number of crashes and near-crashes linked to dialing is nearly identical to the number associated with talking or listening. Dialing is more dangerous but occurs less often than talking or listening.
  • Studies have found that texting while driving causes a 400% increase in time spent with eyes off the road.

Reference: www.edgarsnyder.com
[NB: നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ് ...സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ!!!!!!!]

Sunday, January 16, 2011

വലിച്ചോ വലിച്ചോ പക്ഷേ വലിപ്പിക്കരുത്!

നിങ്ങളെ ഒരാള്‍ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു, സസ്യഭുക്കായ നിങ്ങളെ ചിക്കെന്‍ ബിരിയാണി കഴിക്കാന്‍ ആണ്  വിളിക്കുന്നത്..അപ്പൊ എന്ത് പറയും,സ്വാഭാവികമായും വേണ്ട എന്നെ പറയൂ, പക്ഷേ അയാള് നിങ്ങളുടെ വായിലേക്ക് ബലമായി ചിക്കെന്‍ ബിരിയാണി ഇട്ട്‌ നിങ്ങളെ അത് തീറ്റിച്ചു എന്ന് വെക്കുക,എന്ത് ചെയ്യും? എത്ര ദുര്‍ബലന്‍ ആണേലും അത് ചെയ്തവന്റെ ചെപ്പ നോക്കി ഒന്ന് പൂശാതിരിക്കില്ല അല്ലേ..
അപ്പോള്‍ എന്താ സുഹൃത്തേ നിങ്ങള്‍ പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരാളെ വെറുതെ വിടുന്നത്? ഒരു ചെറു വാക്ക് പോലും പറയാത്തത്.. ഒരു സസ്യ ഭുക്കായ നിങ്ങള്‍ ചിക്കെന്‍ ബിരിയാണി കഴിച്ചു എന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല,പക്ഷേ എന്നിട്ടും നിങ്ങള്‍ പ്രതികരിച്ചു! അപ്പോള്‍ പുകവലിക്കാത്ത നിങ്ങളെ ഒരു പുകവലിക്കാരന്‍ പുക'തീറ്റി'ച്ചു ആയുസ്സിനെയും ആരോഗ്യത്തെയും നശിപ്പിക്കുന്നത് അറിയുന്നില്ലെന്നാണോ?അതോ അറിയാത്തതായി നടിക്കുന്നതോ?പ്രതികരിക്കൂ!!!
ഈ പോസ്റ്റ്‌ പുകവലിക്കുന്നവരെ ഉദ്ധരിച്ചു അവരുടെ ശീലം ഇല്ലാതാക്കാനോന്നുമല്ല,അങ്ങനെ ആരും കരുതുവേം വേണ്ട, നിങ്ങള്‍ വലിച്ചോ പക്ഷേ ആ പുക പടര്‍ന്നു ചെല്ലാന്‍ ചാന്‍സ് ഉള്ള ഒരു സ്ഥലത്തും ഒരു മനുഷ്യകുഞ്ഞും ഇല്ലെന്നു ഉറപ്പാക്കിയതിനു ശേഷം!!. നിങ്ങളുടെ ഉച്ചിഷ്ടം ഭക്ഷിക്കാന്‍ ഉള്ളവരല്ല ഞങ്ങള്‍!


വലിക്കാരെ, നിങ്ങള്‍ നശിക്കാനായി ഇറങ്ങി തിരിച്ച കുറെ ജന്മങ്ങള്‍ ആണ്!..ആ നിങ്ങള്‍  കാരണം പാസ്സിവ് സ്മോക്കിംഗ് എന്നതിന് അടിമപ്പെടുന്നവര്‍ വേറെ കുറെ പാവങ്ങള്‍കൂടി ആണെന്ന് എന്തേ ഓര്‍ക്കുന്നില്ല?! പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ അതില്‍  നിന്നു വിലക്കുക, ധൈര്യമായി പറയണം ഇവിടെ നിന്നു പുകവലിക്കാന്‍ പാടില്ല! അവരത് അനുസരിച്ചില്ലെങ്കില്‍ പോലീസില്‍ അറിയിക്കുക,ശുദ്ധ വായു നിങ്ങളുടെ അവകാശം ആണ്!.. പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണ്! പാസ്സിവ് സ്മോക്കിങ്ങ്നു ഇരയാകുന്ന ഒരു ഭൂരിപക്ഷം പുകവലിക്കാരുടെ ഭാര്യയും മക്കളും ആണ്,ആ അത് വിട് അയാളുടെ ഭാര്യ!! അയാളുടെ മക്കള്‍!!.... വലിക്കാരാ വലിക്കാരാ  നിനക്ക് പുക വലിക്കാന്‍ അവകാശം ഉള്ള പോലെ എനിക്ക് ശുദ്ധ വായു ശ്വസിക്കാന്‍ ഉള്ള അവകാശോം ഉണ്ട്, അത് മറക്കണ്ടാ!

പാസ്സിവ് സ്മോകിംഗ് കാരണം മരിക്കുന്നവരുടെ കണക്കു വിവരങ്ങള്‍ ചുവടെ!

 ഈ വീഡിയോ കാണുക!
ഇതെനിക്കേറ്റവും ഇഷ്ടായ ആഡ് ആണ്!

[NB:ആദ്യം പറയും വലിക്കരുത് എന്ന്,പിന്നെ പറയും വലിപ്പിക്കരുത് എന്ന്, പിന്നെ ഒന്നും പറയില്ല അല്പം പട്ടിക്കാട്ടം സങ്കടിപ്പിച്ചു അവന്റെ ഒക്കെ അണ്ണാക്കില്‍ ഇടും! #ലേബല്‍:ഭയങ്കരമായ രോഷം!]

Friday, January 14, 2011

അയ്യപ്പന് ഈ കള്ളത്തിന്റെ പിന്‍ബലം ആവശ്യം ഉണ്ടോ?

*ഈ പോസ്റ്റ്‌ ഞാന്‍ പിന്‍വലിച്ചതായിരുന്നു,വീണ്ടും പോസ്റ്റുന്നു!
അയ്യപ്പ സ്വാമിക്ക് ഈ കള്ളത്തിന്റെ പിന്‍ബലം ആവശ്യം ഉണ്ടോ? മകരവിളക്ക്  എന്ന പേരില്‍ മുഴുവന്‍ സ്വാമി ഭക്തരെയും പറ്റിക്കുന്ന ആ ഏര്‍പ്പാടിനെ പറ്റി ആണ് ഞാന്‍ പറഞ്ഞു വരുന്നത്. സ്വാമി അയ്യപ്പന്‍ ഒരിക്കല്‍ പോലും വിചാരിച്ചു കാണാത്ത  കാര്യമാണ്, സാമ്പത്തിക ലാഭത്തിനു വേണ്ടി ചിലര്‍ ചെയ്ത്‌ കൂട്ടുന്നത്,അതിനു സര്‍ക്കാരിന്റെ സമ്മതം കൂടി ഉണ്ടെന്ന്‍ അറിയുമ്പോള്‍ ഒരു തരം ഞെട്ടലാണ് എനിക്ക്! വിശ്വാസ വഞ്ചന എന്ന ഗണത്തില്‍ പെടില്ലേ ഇതും! അങ്ങനെ എങ്കില്‍ മകരവിളക്ക്  കത്തിക്കുന്നവരും അതിനു മുഴുവന്‍ പിന്തുണ കൊടുക്കുകയും സൗകര്യം ചെയ്ത്‌ കൊടുക്കുകയും ചെയ്യുന്ന സര്‍ക്കാരും കുറ്റക്കാരല്ലേ..  മകരവിളക്ക് എന്ന സംഭവം തനിയെ ഉണ്ടാവുന്നത് അല്ല(ഞാന്‍ പറഞ്ഞതല്ല), അവിടെ പൊന്നമ്പലമേട് എന്ന സ്ഥലത്ത്  ദേവസ്വം ബോര്‍ഡ് ആള്‍ക്കാരും കെ എസ് ഇ ബി യുടെ ആള്‍ക്കാരും പിന്നെ പോലീസുകാരും ചേര്‍ന്നു കത്തിക്കുന്നതാണ്  ഈ മകരവിളക്ക് എന്ന പേരില്‍ നാം കണ്ടതും,കാണാന്‍ പോകുന്നതും.. യുക്തിവാദികളെ എനിക്ക് ഇഷ്ടമല്ല,കാരണം ഈശ്വരന്‍  ഉണ്ട്,ഉണ്ട്,ഉണ്ട്; അതില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു, പക്ഷേ അതിനു ഒരു ജ്യോതിയുടെയും ശില്പയുടെയും ആവശ്യം എന്നെ പോലുള്ള ഈശ്വര വിശ്വാസികള്‍ക്ക് ഇല്ല, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് യുക്തിവാദി സങ്കടന മകര ജ്യോതി തെറ്റാണെന്ന് തെളിയിച്ചതാണ്.. 1980 കളിലൊ മറ്റോ..... അന്ന് സര്‍ക്കാരിനെ ഈ കാര്യം ബോധിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ മറുപടി ഇപ്രകാരം ആയിരുന്നു, അതങ്ങനെ അങ്ങ് പോകട്ടെടോ,ഖജനാവ് കാലിയാകാതെ കാക്കുന്നത് ആ ജ്യോതിയാണെന്ന്! കണ്ടില്ലേ സര്‍ക്കാരിന്റെ മനോഭാവം, കൂട്ടരേ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ മകരജ്യോതിയിലാണോ നിങ്ങളുടെ അയ്യപ്പ സ്വാമിയിലുള്ള വിശ്വാസം ഇരിക്കുന്നത്! മകരവിളക്ക് ഇല്ലെന്നു അറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈശ്വരനില്‍  ഉള്ള വിശ്വാസം നഷ്ടാവുമോ? ഈശ്വരന്‍ ഇല്ലെന്നു പറയുമോ? എന്തായാലും ഞാന്‍ പറയില്ല..


ടി എന്‍ ഗോപകുമാര്‍ കലാകൌമുദിയില്‍ പണ്ടെങ്ങോ എഴുതിയ ഈ ലേഖനം കൂടി വായിക്കുക..

ഇത് കൂടി കാണണേ.. ഇതില്‍ കുറച്ചു കൂടി എന്തൊക്കെയോ ഉണ്ട്! കുറച്ചു ന്യായീകരണങ്ങള്‍!.
[NB: ഈ വിഷയം പലയിടത്തും ഉണ്ട്, ഞാനും പറഞ്ഞുന്നെ ഉള്ളൂ.....സ്വാമിയെ ശരണമയ്യപ്പാ!]

Thursday, January 13, 2011

ഞങ്ങളെ ബാച്ചിലര്‍ ഓഫ് തെറിയോളജിക്ക് ചേര്‍ക്കരുതേ!

ഈ  ചിത്രം ഡെമോ ആണെ
ചില മനോഹരങ്ങളായ ബ്ലോഗുകള്‍ വായിച്ച് അതില്‍ ആകൃഷ്ടരായി ഒരു കമന്റ്‌ ഇടാന്‍ വേണ്ടി ചെല്ലുമ്പോഴാണ് നാം ഞെട്ടി പോകുന്നത്, അവിടെ ആ നല്ല ലേഖനത്തിന് പുറമേ പച്ച തെറിയും അശ്ലീലം പറച്ചിലുകളും.. തെറി എന്ന് പറഞ്ഞാല്‍ വെറും തെറി അല്ല; നിഘണ്ടുവില്‍ പോലും ഇല്ലാത്ത വാക്കുകള്‍ ആണ് അനോണികള്‍ ആയാലും അല്ലാത്തവര്‍ ആയാലും(ചിലര്‍) ഉപയോഗിചു കാണുന്നത്. രണ്ടായിരത്തി ആറില്‍ ബ്ലോഗു ലോകത്ത് എത്തിയവന്‍ ആണ് ഞാന്‍,അന്ന് മുതലേ ചില ബ്ലോഗുകള്‍ വായിക്കാറുണ്ടായിരുന്നു,നല്ല പോസ്ടുകളിന്മേല്‍ ആരോഗ്യപരമായ ചര്‍ച്ചകളും മറ്റും കൊണ്ട് ബഹു രസം ആയിരുന്നു ബ്ലോഗുലോകം അന്ന്. ഞാന്‍ അധികം എങ്ങും കമന്റ്‌ ഇടാറില്ലെങ്കിലും ആ ചര്‍ച്ചകള്‍ ഒക്കെ വായിച്ചു രസിക്കുകയും,അതിലെ നല്ല അറിവുകള്‍ ഉള്‍കൊള്ളുകയും ചെയ്യാറുണ്ടായിരുന്നു.കാലം കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഭാഷയുടെ ശൈലി മാറി,രൂപം മാറി. എളുപ്പ വഴിയില്‍ പണക്കാരനാകാം എന്ന് പറയും പോലെ എളുപ്പ വഴിയില്‍ പ്രശസ്തനാവാന്‍ ഉള്ള വഴിയായി എഴുത്ത് വിവാദങ്ങളും അതിനെ ചുവടു പിടിച്ചു വരുന്ന ചൂടന്‍ കമന്റുകളും, അടുത്ത കാലത്തായി എനിക്ക് ആരോടെങ്കിലും ഭയങ്കര ദേഷ്യം വന്നാല്‍, അവരെ വിളിക്കാന്‍ എന്റെ കയ്യിലുള്ള തെറി മതിയാവാതെ വന്നാല്‍,ഉപയോഗിക്കാന്‍ തക്കതായ ഒരു തെറി കണ്ടു പിടിക്കാന്‍, ആരുടെ എങ്കിലും പോസ്റ്റിലെ കമന്റ്‌ നോക്കിയാല്‍ മതി എന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നു! ബെര്‍ളിയെ പോലുള്ള പ്രശസ്തരായവരുടെ ബ്ലോഗില്‍ തെറി അഭിഷേകവും അശ്ലീല കമന്റ്സും ആണ് കൂടുതല്‍! ഇടയ്ക്കു ഞാന്‍ ചിന്തിച്ചു പോയി ഇങ്ങേര്‍ ഈ ബ്ലോഗ്‌ വെറുതെ അങ്ങ് എഴുതി വിടുക ആണോ, അതിലെ കമന്റ്സ് ഒന്നും നോക്കാരില്ലേ എന്ന്! എന്തായാലും ഒരാഴ്ച മുന്‍പ് ബെര്‍ളി അദ്ദേഹത്തിന്റെ കമന്റ്‌ ബോക്സ്‌ കൊട്ടി അടച്ചിരുന്നു! ഇപ്പോള്‍ വീണ്ടും ആ വാതില്‍ തുറന്നിട്ടുണ്ട്! മനപ്പൂര്‍വം ഉള്ള ഈ തെറി വിളികളും അശ്ലീലം പറച്ചിലുകളും ഒഴിവാക്കി കൂടെ,അതും ആ ലേഖനവുമായി ഒരു ബന്ധവും ഇല്ലാത്തവ? അല്ലെങ്കില്‍ ആ വ്യക്തിയോടുള്ള ദേഷ്യം ആണെങ്കില്‍ അത് നേരിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മെയില്‍ വഴിയോ ബോധിപ്പിച്ചാല്‍ പോരെ? സദുദ്ദേശത്തോടെ,തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്റെ ലേഖനം വായിക്കാന്‍ എത്തുന്നവരെ 'ബാച്ചിലര്‍ ഓഫ് തെറിയോളജി'ക്ക് ചേര്‍ക്കേണ്ട അവശ്യം ഉണ്ടോ? ബ്ലോഗ്‌ ഓണേഴ്സും  ഉത്തരവാദിത്യം കാണിക്കണം, അങ്ങനെ ശല്യക്കാരായ കമെന്റടിക്കാരും കമന്റുകളും കൂടുമ്പോള്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണം,ദിവസത്തില്‍ ഒരു നേരം എങ്കിലും  ബ്ലോഗിന്റെ മുന്നില്‍ ഇരിക്കാന്‍ കഴിയാത്തവര്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം!!

[NB:ഇ-എഴുത്തുകാരുടെ സ്വന്തം ഇ-പേപ്പേര്‍ഇല് വരുന്ന എന്തിനും ഏതിനും ഉത്തരവാദികള്‍ അവര്‍ കൂടെ ആകുന്നു! ]

Sunday, January 09, 2011

നാട്ടുവിശേഷം!


വിഷമത്തോടെ ആണ് ഈ പോസ്റ്റു ഞാന്‍ എഴുതുന്നത്.. ഇന്ന് കണ്ട ഒരു കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു , തിരുവല്ലയില്‍ നിന്നും മാവേലിക്കരയിലെക്ക് ഒരു പ്രൈവറ്റ് ബസ്സില്‍ വരികയായിരുന്നു ഞാന്‍, ബസ്സ് നല്ല സ്പീഡില്‍ ആയിരുന്നു, ഓരോ സ്റൊപ്പിലും ആളുകളെ കയറ്റാനും ഇറക്കാനും നല്ല ധൃതി കാട്ടുന്നുണ്ടായിരുന്നു. ചില സ്ടോപ്പുകളില്‍ ബസ്സു നിര്‍ത്തിയതെ ഇല്ല!


ബസ്സിന്റെ പിന്നില്‍ വാതിലിനടുത്തുള്ള സീറ്റില്‍ ആണ് ഞാന്‍ ഇരുന്നിരുന്നത്.എന്റെ തൊട്ടടുത്തിരുന്ന ഒരു മനുഷ്യന്‍ നല്ല പോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു, ഇടയ്ക്കു ചര്‍ദിക്കാന്‍ പോകുന്നു എന്ന് കണ്ടപ്പോള്‍ സൈഡ് സീറ്റ്‌ ഞാന്‍ അയാള്‍ക്ക് കൊടുത്തു, അങ്ങനെ സാധാരണ ബസ്സു യാത്ര ആസ്വദിക്കാറുള്ള ഞാന്‍ ഇന്ന് നല്ല പോലെ disturbed ആയിരുന്നു.

കുറച്ചു ദൂരം ഓടി ക്കഴിഞ്ഞു ബസ്സ്‌ ഒരു സ്റ്റോപ്പില്‍ നിര്‍ത്തി, ആരോ ഇറങ്ങാനുണ്ടായിരുന്നു , അപ്പോളാണ് ഒരു പത്തന്‍പത് വയസ്സുള്ള ഒരു ചേട്ടന്‍ ഒരു ചുമടുമായി ഓടി കയറാനായി വരുന്നത് ഞാന്‍ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ വരവ് കണ്ടപ്പോള്‍ അയാളും മദ്യപിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതി പോയി, നടപ്പും ഓട്ടവും ഒക്കെ കണ്ടാല്‍ അങ്ങനെ തോന്നുമായിരുന്നു, പിന്നീടാണ് മനസ്സിലായത് ആളൊരു വികലാന്ഗന്‍ ആണ് എന്ന് . തലയില്‍ വലിയ ഒരു ചുമട് ഉണ്ടായിരുന്നു, തുണി കച്ചവടം ചെയ്യുന്ന ഒരു മനുഷ്യാനാണ് അയാള് എന്ന് എനിക്ക് തോന്നി, അദ്ദേഹത്തിന്റെ ആ വയ്യാത്ത കാലും വെച്ച് കൊണ്ട് കഴിയാവുന്ന സ്പീഡില്‍ വണ്ടിയില്‍ ചാടി കയറാന്‍ നോക്കി, "മക്കളെ ഈ ചുമട് ഒന്ന് പിടിക്കൂ" എന്ന് പറഞ്ഞു കൊണ്ടാണ് ഓടി വന്നത്, ഡോറിന്റെ അടുത്ത് നിന്ന ഒരാള്‍ ചുമടില്‍ പിടിക്കുകയും, വണ്ടി ഡബിള്‍ ബെല്ല് കൊടുത്തു മുന്നോട്ടു നീങ്ങിയതും ഒരുമിച്ചായിരുന്നു. ഈ പാവത്താന്‍ ഉരുണ്ട് റോഡിലേക്ക് വീണു, പുറകിലത്തെ ടയറിന്റെ തൊട്ടു മുന്നിലേക്കാണ്‌ വീണത്, എന്ത് കൊണ്ടോ ബസ്സ്‌ പെട്ടെന്ന് തന്നെ നിര്‍ത്തി(ഭാഗ്യം). അത് കൊണ്ട് ആ പാവം ചതഞ്ഞരഞ്ഞില്ല.

റോഡില്‍ നിന്നും അദേഹത്തെ ആരൊക്കെയോ ചേര്‍ന്നു എടുത്തു പൊക്കി. ആ വണ്ടിയില്‍ തന്നെ അയാള്‍ കയറി, വണ്ടിക്കാര്‍ക്ക് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവം.അയാളുടെ കാലിലെ തൊലി ഒക്കെ പോയിട്ടുണ്ടായിരുന്നു, പക്ഷേ ആ പാവം അപ്പോള്‍ ഒന്നും മിണ്ടിയില്ല, വണ്ടിയില്‍ വികലാന്ഗരുടെ സീറ്റില്‍ രണ്ട് ചേട്ടന്മാര്‍ ഇരിപ്പുണ്ടായിരുന്നു, ഇദ്ദേഹം വണ്ടിയില്‍ കേറിയതും ആ സീറ്റിലെ സൈഡില്‍ ഇരുന്ന ആള്‍ 'ഉറങ്ങാന്‍' തുടങ്ങി,മറ്റേ ആള്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു.ബസ്സ്‌ മാവേലിക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ആ ചേട്ടന്‍ ഡ്രൈവരിനോടും,കിളിയോടും വീഴ്ത്തിയതിനു പരാതി പറയാന്‍ പോയി. അവര്‍ കുറ്റം ഈ പാവത്തിന്റെ തലയില്‍ വെച്ച് കെട്ടി, "വയ്യാത്ത ആളല്ലേ മുന്നിലത്തെ വാതില്‍ വഴി കേറാമായിരുന്നില്ലേ,പുറകിലൂടെ കേറിയോണ്ടാ താന്‍ വീണത്‌ "!!!എന്ന്..(ഈ ചേട്ടന്‍ മുന്നിലൂടെ കയറാന്‍ വന്നപ്പോള്‍ പുറകിലേക്ക് ഓടിച്ചു വിട്ട ആള്‍ തന്നെ ആണ് ഇത് പറഞ്ഞത്!!!!!!)അത് കൂടി കേട്ടപ്പോള്‍ ആ പാവത്തിനും ദേഷ്യം വന്നു. സംസാരം ഇത്തിരി കടുപ്പിച്ചപ്പോള്‍ 'മാന്യനാ'യ കിളി അയാളെ കിടിലന്‍ ഒരു തെറി പറയുന്നത് ഞാന്‍ കേട്ടു.



നമ്മുടെ നാട്ടില്‍ ബസ്സുകള്‍ക്ക് ഇങ്ങനെ പെര്‍മിറ്റ് അനുവദിച്ചു കൊടുക്കുന്ന ആ ഉദ്യോഗസ്ഥരെ എന്താണ് ചെയ്യേണ്ടത്, രണ്ട് ബസ്സുകള്‍ തമ്മില്‍ ഒരു മിനിറ്റിന്റെ പോലും ഇടവേള ഇല്ല, ഫലമോ മത്സര ഓട്ടവും അപകടങ്ങളും ദാരുണ മരണങ്ങളും. പിന്നെ വണ്ടിയില്‍ ജോലി ചെയ്യുന്ന ഈ വക ഉരുപ്പടികളും. ആളു കേരുന്നുണ്ടോ ഇറങ്ങുന്നുണ്ടോ എന്നൊന്നും നോക്കാതെ ബെല്ലടിച്ചു കളിക്കുന്ന കുറെ കിളികള്‍,നര്‍ഷ്സരി കുട്ടികള്‍ അവരുടെ കളിപ്പാട്ട ബസ്സു ഓടിച്ചു കളിക്കുന്നത് പോലെ ബസ്സ്‌ ഓടിക്കുന്ന ഡ്രൈവര്‍ മാര്‍.

കണ്മുന്നില്‍ അപകടങ്ങളും അപകട മരണങ്ങളും കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി, പത്താം ക്ലാസ്സില്‍ വെച്ച് എന്റെ കൂടെ പഠിച്ച എന്റെ പ്രീയപ്പെട്ട കൂട്ടുകാരിയുടെ തലയിലൂടെ ബസ്സു കയറ്റി ഇറക്കിയവന്‍മാരില്‍ നിന്നും തുടങ്ങുന്നു ആ കാഴ്ചകളുടെ ആരംഭം, മതിയായി!




[NB:ഒപ്പമുള്ള ചിത്രം ഗൂഗിള്‍ തന്നതാണ്, ഈ സംഭവുമായി അതിനു യാതൊരു ബന്ധവും ഇല്ല.]

Sunday, January 02, 2011

ഇന്നത്തെ ഒരു വാര്‍ത്ത!

ഇന്നത്തെ മാതൃഭുമിയിലെ ഒരു വാര്‍ത്ത എന്നെ ഞെട്ടിച്ചു കളഞ്ഞു, ഒരു ആത്മഹത്യ, അതും എല്ലാരും നോക്കി നില്‍ക്കെ, മാതൃഭൂമിയിലെ വാര്‍ത്ത‍ ഇങ്ങനെ ആണ് "നാട്ടുകാര്‍ നോക്കി നില്‍ക്കെ ചുമട്ടു തൊഴിലാളി തൂങ്ങി മരിച്ചു" ,ആത്മഹത്യ ചെയ്യുകയാണ് എന്ന് വിളിച്ചു അറിയിച്ചിട്ട് ചുമട്ടു തൊഴിലാളി തൂങ്ങി മരിച്ചു,കടക്കു മുന്നില്‍ കേട്ടിതൂങ്ങിയ ഇയാളെ രക്ഷിക്കാനോ ആസ്പത്രിയില്‍ കൊണ്ട് പോകാനോ കണ്ടു നിന്നവര്‍ തയ്യാറായില്ല. സ്വന്തം ഉടു തുണിയില്‍ കുരിക്കിട്ടു കഴുത്തില്‍ കുടുക്കി താഴേക്ക്‌ ചാടിയ ഉടനെ അഴിച്ച് ഇറക്കാനോ ആസ്പത്രിയില്‍ കൊണ്ട് പോകാനോ നോക്കി നിന്നവര്‍ തയ്യാറായില്ല.. വേറെ ഒരാളുമായി അടിപിടി നടന്നതിന്റെ വിഷമത്തിലാണ് പുള്ളി ഇങ്ങനെ ചെയ്തത് എന്നൊക്കെ ആണ് വാര്‍ത്ത‍ പറയുന്നത്,ആ ആളെ പോലീസെ തിരയുണ്ട് .. എന്നെ വിഷമിപ്പിച്ചത്,നാടുകാരുടെ ഈ നിസംഗ മനോഭാവം ആണ്, തൂങ്ങി മരിക്കാന്‍ പോയ അയാളെ തടയാനോ, കെട്ടി തൂങ്ങിയ ഉടനെ രക്ഷപെടുത്താണോ കണ്ടു നിനവര്‍ ശ്രമിച്ചില്ല , എന്റെ ഒരു നിഗമനം വെച്ചു അയാള്‍ ശരിക്കും മരണം ആഗ്രഹിച്ചുട്ടുണ്ടാവില്ല, എല്ലാവരെയും പേടിപ്പികണം എന്ന ഒരു ഉദ്യേശമേ അയാള്‍ക്ക് ഉണ്ടാവു, പാവം ഒരു പക്ഷേ കരുതിയിരികണം,താന്‍ മരിക്കാന്‍ തുടങ്ങുമ്പോള്‍ ആരെങ്കിലും വന്നു രക്ഷിചോളും എന്ന്, പക്ഷേ കഠിന ഹൃദയരായ നാട്ടുകാര്‍ ആരും തന്നെ അതിനു തയ്യാറായില്ല, എനിക്ക് ഈ വാര്‍ത്ത വായിച്ചപ്പോള്‍  ആ നാട്ടുകാരോട് ദേഷ്യം തോന്നി, ഇത്രക്കും ഭയങ്കരന്മാരാണോ ആളുകള്‍, ഒരാളുടെ ജീവന്‍ തൂങ്ങി ആടുമ്പോള്‍ നോക്കി നില്ക്കാന്‍ ഇവര്‍ക്ക് എങ്ങനെ തോന്നി.. മരിക്കാനായി തുടങ്ങിയപ്പോള്‍ ഒരാള്‍ക്കെങ്കിലും അയാളെ തടഞ്ഞു കൂടാന്‍ പാടില്ലാരുന്നോ? അതോ ആ സമൂഹത്തിനു ശല്യക്കാരനായ ഒരാള്‍(?) തീര്‍ന്നു കിട്ടട്ടെ എന്ന മനോഭാവം ആയിരിക്കുമോ? എന്തായാലും എന്റെ മനസ്സില് എവടോക്കെയോ ഈ വാര്‍ത്ത‍ സ്പര്‍ശിച്ചു അത് നേരാണ്..
[NB:വാര്‍ത്ത‍ ഇങ്ങനെ ആണ്:
നാട്ടുകാര്‍ നോക്കിനില്‍ക്കെ ചുമട്ടുതൊഴിലാളി തൂങ്ങിമരിച്ചു
Posted on: 02 Jan 2011

ബാലരാമപുരം: ആത്മഹത്യ ചെയ്യുകയാണെന്നു വിളിച്ചറിയിച്ച് ചുമട്ടുതൊഴിലാളി നാട്ടുകാര്‍ നോക്കിനില്‍ക്കെ തൂങ്ങിമരിച്ചു. കടയ്ക്ക് മുന്നില്‍ കെട്ടിത്തൂങ്ങിയ ഇയാളെ രക്ഷിക്കാനോ ആസ്​പത്രിയില്‍ കൊണ്ടുപോകാനോ കണ്ടുനിന്നവര്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലയില്‍ പള്ളിച്ചലിനടുത്ത് നരുവാമൂട്ടിലാണ് സംഭവം.
നരുവാമൂട് ഒലിപ്പുനട, പെരുമ്പുക്കോട്ടുകോണം വീട്ടില്‍ സുധാകരന്‍ (48) ആണ് മരിച്ചത്. ഐ.എന്‍.ടി.യു.സി. തൊഴിലാളിയായിരുന്നു. ശനിയാഴ്ച രാവിലെ 11.20 ന് ഇവിടെയുള്ള തുളസീധരന്റെ തയ്യല്‍ കടയുടെ മുന്നിലാണ് സുധാകരന്‍ തൂങ്ങിമരിച്ചത്. സംഭവത്തിനുമുമ്പ് സുധാകരനും സുഹൃത്തുക്കളുമായി അടിപിടി നടന്നതായി പോലീസ് പറഞ്ഞു. അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്ന് കരുതുന്നു.
ഉടുമുണ്ട് അഴിച്ച് കുരുക്കിട്ട്, ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്ന് സുധാകരന്‍ വിളിച്ചുപറഞ്ഞെങ്കിലും ഭീഷണി മുഴക്കുകയാണെന്നാണ് പരിസരത്തുണ്ടായിരുന്നവര്‍ കരുതിയത്. കടയുടെ മുന്നിലെ ചായ്പില്‍ കെട്ടിത്തൂങ്ങിയ സുധാകരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുരുക്കിട്ട് താഴേയ്ക്ക് ചാടിയ ഉടനെ അഴിച്ചിറക്കാനോ ആസ്​പത്രിയില്‍ കൊണ്ടുപോകാനോ നോക്കിനിന്നവര്‍ തയ്യാറായില്ല. നേരത്തെ നടന്ന അടിപിടിക്കിടയില്‍ സുധാകരന്റെ കൈയിലും തലയിലും കത്തികൊണ്ട് മുറിവേറ്റിരുന്നു. സുധാകരനുമായി അടിപിടി നടത്തിയെന്നു കരുതുന്ന കള്ളന്‍ വിജയന്‍ എന്നയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ഒരാഴ്ചയായി സുധാകരന്‍ വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അമ്പിളിയാണ് ഭാര്യ. മക്കള്‍: സിമി, സുജില. നേമം പോലീസ് കേസെടുത്തു.
http://www.mathrubhumi.com/online/malayalam/news/story/707169/2011-01-02/കേരള ]

Friday, December 31, 2010

വിട 2010


ണ്ടായിരത്തി പന്ത്രണ്ടില്‍ ലോകം അവസാനിക്കും എന്നുള്ളത് നേരാണോ? ആവൊ അറിയില്ല..പണ്ട്,ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍,തൊണ്ണൂറു കാലഘട്ടം ,അന്ന് രണ്ടിലോ മൂന്നിലോ ആണ് പഠിക്കുന്നത്, ഉച്ച സമയത്താണ് നാലാം ക്ലാസ്സിലെ ഒരു ചേട്ടന്‍ അലറി വിളിച്ചു പറയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്, "നാളെ ലോകം അവസാനിക്കുന്നു എന്ന്.", ഞാന്‍ ശരിക്കും വിശ്വസിച്ചു പോയി.. വീട്ടില്‍ എത്തിയിട്ടും അത് തന്നെ ആയിരുന്നു ചിന്ത , ഈശ്വരാ നാളെ ലോകം അവസാനിക്കുമോ ? എങ്ങനെ ആയിരിക്കും അവസാനിക്കുക? ആ കൊച്ചു പയ്യന്റെ മനസ്സില്‍ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി, സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ ഉറങ്ങിയില്ല, ഉറക്കം വരുമ്പോള്‍ തന്നെ ഓരോ ദു:സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടി എണീക്കും . എന്തായാലും അടുത്ത ദിവസം ലോകം അവസാനിച്ചില്ല.. 


ഇന്ന് ഒരു അവസാനം ആണ്, രണ്ടായിരത്തി പത്തിന്റെ അവസാനം, ഏതോ ഒരു ബ്ലോഗ്ഗര്‍ പറഞ്ഞത് പോലെ എല്ലാവരുടെയും ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി പടി ഇറങ്ങി പോകുന്നു.. ഓരോ വര്‍ഷവസാനവും നമ്മള്‍ വിശകലനം ചെയ്യും,എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത്,നേട്ടങ്ങള്‍ എത്ര,കോട്ടങ്ങള്‍ എത്ര ,എന്തൊക്കെയാണ് ഇനി ചെയ്യാന്‍ ഉള്ളത് എന്നൊക്കെ . പുതു വര്‍ഷ പിറവിയില്‍ ഓരോരുത്തരും പ്രതിഞ്ജകള്‍ എടുക്കുകയായി, ഞാനിനി കുടിക്കില്ല,വലിക്കില്ല,നടക്കില്ല,കിടക്കില്ല,മുറുക്കില്ല,പുതു വര്‍ഷങ്ങള്‍ ഇനിയും ഉള്ളത് കൊണ്ട് ആരും ഇതൊന്നും പാലിക്കാറില്ല എന്ന് മാത്രം... ഇന്ന് ഇപ്പോള്‍ ആളുകള്‍ എല്ലാം ആഘോഷ തിമിര്‍പ്പിലാണ്, ചാനലുകളായ ചാനലുകള്‍ എല്ലാം അതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്... എങ്ങും ആഘോഷം മാത്രം, നമ്മുടെ സമൂഹത്തില്‍ ഉള്ള പാവങ്ങളെ ഈ കൂട്ടത്തില്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ? അവര്‍ക്ക് എന്ത് പുതു വര്‍ഷം? എന്ത് ന്യൂ ഇയര്‍! ഇന്ന് തകര്‍ത്തു പൊടിച്ചു കളയുന്ന പണത്തിന്റെ ഒരു ശതമാനം എങ്കിലും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആയി മാറ്റി വെക്കാനോ,ചെലവക്കാണോ ആരെങ്കിലും തയ്യാറാകുമോ? 

രണ്ടായിരത്തി പതിനൊന്നില്‍ പല പല പ്രതീക്ഷകളാണ് എല്ലാവര്‍ക്കും.. ഒരു ജോലി,നല്ല ജോലി, ജോലി കയറ്റങ്ങള്‍, പുതിയ വാഹനം,പുതിയ വീട്, ജീവിത പങ്കാളി,കാമുകന്‍,കാമുകി, ആഭരണങ്ങള്‍,അവാര്‍ഡുകള്‍,പ്രശക്തി...ഇടുക്കിയിലും കാസര്‍ഗോടും ഉള്ളവര്‍ക്കും ഉണ്ട് പ്രതീക്ഷ വര്‍ഷങ്ങളായി അവരുടെ ഉറക്കം കെടുത്തുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം നിര്‍ത്തലാക്കും എന്നുള്ളത്. കേരളം ഒട്ടാകെയും ഉണ്ട് വേറെ ഒരു  പ്രതീക്ഷ, മുല്ലപ്പെരിയാര്‍ പുന: സൃഷ്ടി .

രണ്ടായിരത്തി പതിനൊന്നില്‍ എന്റെ പ്രായത്തില്‍ ഒന്ന് കൂടി കൂട്ടപെടുന്നു,ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി പടി ഇറങ്ങുന്നു, ചെയ്യാന്‍ കര്‍മ്മങ്ങള്‍ നിരവധി ബാക്കി....
"ഒരു ചാക്ക് സ്വപ്നം, തലയില്‍ താങ്ങി ഒരു പോക്ക്,നടുവും തല്ലി വീഴാതെ അങ്ങെത്തി ചേരാനുള്ള ആഗ്രഹവുമായി.."

[NB:എന്റെ പുതു വര്‍ഷ പ്രതിഞ്ഞ:-നാളെ മുതല്‍ കൃത്യമായി ഓഫീസ് ടൈമില്‍ തന്നെ അവിടെ ഹാജര്‍ ആകണം"]
Related Posts Plugin for WordPress, Blogger...