Showing posts with label status messages. Show all posts
Showing posts with label status messages. Show all posts

Sunday, April 19, 2015

#SundayRandoms

വിരസമായ പകലുകൾ ചുട്ട് പൊള്ളിക്കുമ്പോൾ 
മഴയാവാനും തണലാ വാനും തണുത്ത കാറ്റായടിച്ച് 
ഓർമ്മകളുടെ ഉഷ്ണത്തെ ശമിപ്പിക്കുവാനും....
പിന്നെ
തൊണ്ട വരണ്ട് ശ്വാസം നിലച്ച് 
വീണ്ടുകീറിയ പാടത്ത് ഒടുങ്ങാനനുവദിക്കാതെ 
രക്ഷപ്പെടുത്തുവാനും.....
എനിക്ക് ഒരു മഴ മേഘം വേണം......

Thursday, March 19, 2015

മനസ്സ്

മനസ്സൊരു കുടത്തിലടച്ചു സൂക്ഷിച്ച ദാഹജലമല്ല
കടലാണ്, ആഴത്തിലാഴത്തിൽ പോയാലും പോയാലും തീരത്താത്രയുള്ളുണ്ട്
പുറമേയടിക്കുന്ന കാറ്റിൽ തിരകളുതിരുന്ന, 
കരയെ അടിച്ചുപതം വരുത്തുന്ന
ഉള്ളിലൊരായിരം സങ്കടങ്ങൾ സൂക്ഷിക്കുന്ന, 
സ്നേഹിക്കുന്നവർക്ക് ചാകരയേകുന്ന ഒന്ന്................

Friday, March 22, 2013

കബന്ധങ്ങൾ



എഴുതിത്തുടങ്ങിയത് മുഴുമിപ്പിക്കാനാകുന്നതിനു മുൻപ് പുതിയത് തുടങ്ങേണ്ടി വരുന്ന എഴുത്തുകാരാണ് പലരും,
തുടങ്ങിയവകളിലും മനോഹരമായി തുടങ്ങാനും മനോഹരമായി എഴുതി, ഒരു നല്ല ക്ലൈമാക്സിലെത്തിക്കാനുമായ് ആഗ്രഹിക്കുന്നതുമാണ്,
പുതിയ വഴികൾ തേടാൻ അവനെ പ്രേരിപ്പിക്കുന്നത്(ആകാം)
പക്ഷേ ഒരു ഭൂരിപക്ഷത്തിനും സംഭവിക്കുന്നത് മറിച്ചാണ്(ആകാം)
അവസാനമടുക്കുമ്പോൾ പാതി ജീവനെത്തിയ സൃഷ്ടികളെയെല്ലാം ഒറ്റയ്ക്കാക്കി രക്ഷിതാവിനു യാത്രയാവേണ്ടി വരുന്നത്, വിധിയെന്ന രണ്ടക്ഷരത്തിലൊതുക്കാനാകുന്നതാണോ..
അല്ല കുറ്റക്കാരൻ അവൻ മാത്രമാകാം, തിരഞ്ഞെടുക്കുന്ന വഴികൾ(തീമുകൾ) ആകാം, ചിലപ്പോൾ ചിലപ്പോൾ കാരണരഹിതവുമാകാം(ആകാം)
കബന്ധങ്ങളായി കഥകൾ മാത്രം അവശേഷിക്കും....

#വട്ട് വട്ട്..

Saturday, March 09, 2013

മഴ



ചിലപ്പോൾ ഓർമ്മകളൊരുമിച്ച് കൂടി
ഘനീഭവിച്ചൊരു മഴ പെയ്യും,
അപ്പോൾ മനസ്സൊരു മയിലാകും,
പീലികൾ കൊഴിഞ്ഞൊരു മയിൽ,
ആടാനാവാതെ, കാണാനാളില്ലാതെ
മഴ തോരുവോളം മാനം
നോക്കിയൊരു നിൽപ്പാണ് പിന്നെ....


Monday, May 21, 2012

കരമെന്നിൽ തരുകെങ്കിൽ..



കരമെന്നിൽ തരുകെങ്കിൽ
അരികത്തായായിരം 
ഇരവും പകലും
കരയാതെ കഴിയാമെന്നഴകേ


മിഴിവേറുംചിത്രങ്ങളഴിയാതെ
കൊഴിയാതെ കാക്കാമിനി- 
ഒന്നായെന്നും.
കനവുകളൊന്നൊന്നായ് 
കാണാമൊപ്പം
അവയിൽ പലവുരു 
പലലോകം ചുറ്റാം.


അലകളടങ്ങാമാഴിയെപ്പോലെ
കനവുകളുള്ളിൽ നെയ്യാം
ഇരു മെയ്യുകളതിൽ നിറയെ
ഒരാത്മാവിനെ
പങ്കിട്ട്,ഭാഗിച്ചു വെക്കാം


പറയരുത് അറിയരുത് 
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേക്കെത്തുന്ന 
നേരത്തായിരം മലരുകളൊന്നായ്
വിരിയണമന്ന്.


പഞ്ചാഗ്നി ജ്വാലയേക്കാൾ 
ശോഭയേറും പൂവേ
നിന്നാരാമമെങ്ങെന്ന് ചൊല്ലുകിൽ
എന്നരുമ ഹംസത്തെ 
അയച്ചിടാം ദൂതുമായ്
നൽകിടാം എന്നഭ്യർത്ഥന
ആക്കിടാനായ് 
ഉദ്യാനപാലകനായെന്നെന്നേയ്ക്കും.


കനവുകളിലന്ന് ഞാൻ

കണ്ടൊരാ സ്വപ്നത്തിൽ നീ
റാണിയായ് വന്നത്
നിന്നത് ചൊന്നത്
എല്ലാമിന്നെന്നിലേക്കെത്താൻ
കാരണമൊന്നതെന്തെന്ന്
പറയില്ല പലവുരു 
ചോദ്യശരമെയ്താലും 
പിണങ്ങിയാലും........




[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its  just a try :) ]

Sunday, April 15, 2012

ഉത്തരങ്ങൾക്കായ്


സന്ധ്യയാവുന്നു തോഴി,

സാഗരം ചുവക്കുന്നു,
അർക്കനാഴിയിലേക്കൂളിയിടുന്നു,ത്തരങ്ങൾക്കായി
ഞാനുമീ ഇരുട്ടിലേക്ക്, ഏകനായ്
സാരമില്ലെന്ന് ചൊല്ലുവാൻ ചാരെയില്ലാരുമിന്ന്


അന്നാ അലകളാഞ്ഞടിച്ചതും,പേടിയാൽ നീയോടിയതും
നിന്റെ പുഞ്ചിരിമാഞ്ഞതെന്റെ കടലറിഞ്ഞതും
അലകളടക്കിയാ ആഴി തിരികെ വിളിച്ചതും
സമ്മാനമായാ മുത്തിനെ കരയിലേക്കിട്ടതും
പിന്നെനീയതിനെ ഇരുകൈകളാൽ
വാരിയെടുത്തതും,മുത്തമിട്ടതും 
ആതിരരാവുകളിലാക്കഥ പറഞ്ഞതും
പാതിരാവിലമ്പിളിയെ  പാടിയുറക്കിയതും,
നിന്റെയാ പാട്ടെന്നെയുന്മാദിയാക്കിയതു,മെന്റെ
പാട്ടിനാൽ നീയുണർന്നതും,
സ്നേഹമെന്നാലെന്തതെന്നെന്നെ മറ്റൊരു 
സ്നേഹചരിതത്താൽ പഠിപ്പിച്ചതും,
അങ്ങിനെയങ്ങിനെ ഒരു മുഴുമഴക്കാലരാത്രിയിലെതെല്ലാം
മറന്ന് നീയെങ്ങോ പോയതും..


ഓർമ്മ മാത്രമായതെന്തന്നതിന്നുത്തരങ്ങൾ 
തേടി,നീ വിടചൊല്ലിയാനാൾ മുതലീ
നിശയിൽനിന്നും പകലിലേക്ക് ഞാനും
യാത്ര പോയ് വന്നു
കൊണ്ടേയിരിക്കുന്നീയർക്കനേപ്പോലെ

ചോദ്യമൊന്നൊന്നെയ്കുകിൽ കിട്ടുകില്ലുത്തരം
പക്ഷേയൊരു ഫിക്ഷനാൽ കിട്ടും പത്ത് 
തർക്കവിഷയങ്ങളനന്തരം
ഉത്തരങ്ങളില്ലാതീ ചോദ്യങ്ങളിങ്ങിനെ പെറ്റ് പെരുകവേ
ചോദ്യകർത്താവിന്റെ ഓർമ്മയിലവകൾ 
സംഘടിക്കുന്നു.
വേതനമില്ലാ തൊഴിലാളികളെപ്പോലെയവരും
സമരത്തിലാകുന്നു,തടഞ്ഞു വെക്കുന്നു,അസഭ്യം പറയുന്നു പിന്നെ മർദ്ദിക്കുന്നു.
താങ്ങുവാനാകുന്നില്ല തോഴി
ഈ ഫാക്ടറി ഞാൻ പൂട്ടുന്നു. ചോദ്യത്തൊഴിലാളികളെ
പട്ടിണിയിലേക്കയയ്ക്കുന്ന ബൂർഷാ മൂരാച്ചിമുതലാളിയല്ലാതാവാനായ്
ഈ പണിശാലഞാൻ പൂട്ടുന്നു.


ഒന്ന്മാത്രമിന്നിപ്പഴും കത്തുന്നുണ്ടെന്റെ നെഞ്ചിലത്
ചോദ്യമെന്നിലേക്കെയ്തു പോയ സ്നേഹിത,
ചോദ്യമാലകൾ
ദൃശ്യമാകാനായാ ഇരുട്ടുകോട്ടയിൽ
നാട്ടിയ മെഴുകിതിരിയുടെയവസാന നാളമാണെന്ന്,
കഞ്ചാവു വലിച്ച് വലിച്ച് 
ചുമച്ച് ചുമച്ച് മരിച്ച ഭ്രാന്തന്റെ,
മാറാപ്പിലെ ഡയറിയിൽ 
അടിവരയിട്ടെഴുതിയിട്ടുണ്ടായിരുന്നു!


[NB: ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ... പുല്ല്]

Wednesday, February 22, 2012

പ്രതീക്ഷ



ശിശിരത്തിൻ പടിവാതിലിൽ വാടി വീഴുന്നു.
വാസന്തങ്ങളാഘോഷിച്ച
ഓരോ പൂവും  ഓരോ ഇലയും.


സൂര്യനെ സ്നേഹിച്ച് ആശ തീരാതെ
ജീവിച്ച് മരിച്ച താമര, 
ആമ്പലായി പുനർജ്ജനിച്ചു.
സൂര്യന്റെ പ്രതിരൂപമാം അമ്പിളിയിലവൾ
തന്റെ പ്രാണനെക്കണ്ടു.
സ്നേഹിച്ച്, പ്രേമിച്ച്
ആശ തീരാതെ അവളും 
കൊഴിഞ്ഞൊരു ശിശിരത്തിൽ.


വിധിയെന്ന് വെറുതേ പറയാം.
ഗ്രഹങ്ങളോടും നക്ഷത്രങ്ങളോടും കലഹിക്കാം
നെടുവീർപ്പിടാം, കരയാം..
പിന്നീടൊടുവിൽ മറവിയുടെ കുപ്പത്തൊട്ടിലിലേക്ക്
വലിച്ചെറിയാം..




വെട്ടത്ത് ചിരിച്ചും 
ഇരുട്ടത്ത് കരഞ്ഞും
പലനാടകങ്ങൾ ഇനിയുമരങ്ങേറാൻ 
നല്ലൊരരങ്ങായ്,
പുനർജ്ജന്മങ്ങളവസാനിക്കുവോളം
അവളുണ്ടാകും,നഷ്ടപ്പെടാത്ത പ്രതീക്ഷയോടെ.

..............




[NB: everything is pre-written! ]
Related Posts Plugin for WordPress, Blogger...