Saturday, January 22, 2011

മൂത്രം ഒഴിക്കാന്‍ സരോജ് കുമാര്‍!; കുന്നകുളം പ്രൈവറ്റ് സ്ടാണ്ടിലെ ലോക്കല്‍ മൂത്രപ്പുര 'സ്റ്റാര്‍' മൂത്രപ്പുരയായി

കുന്നംകുളം: കുന്നംകുളത്തെ പ്രൈവറ്റ് ബസ്സ്‌ സ്ടാന്റിലെ ലോക്കല്‍ മൂത്രപ്പുരയില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട വിശിഷ്ടാതിഥിയെ കണ്ട് മൂത്രപ്പുര ഉടമയായ കുഴിയില്‍ തെക്കതില്‍ ശശിയും ശിങ്കിടി ശങ്കുവും അമ്പരന്നു. ബോളിവുഡ് സ്റ്റാര്‍,മലയാളിയായ സരോജ് കുമാറിന്റെ കേരള സന്ദര്‍ശനത്തിന്റെ വാര്‍ത്ത ചാനലില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സരോജ്കുമാര്‍ നേരിട്ട് മൂത്രപ്പുരയിലേക്ക് കയറിവന്നത്. ഒപ്പം ഇരച്ചുപൊളിച്ച് എസ്​പിജിക്കാരും.


അമ്പരന്നുനിന്ന ശശിയോട് ആദ്യം ഒരു ബീഡിയാണ് സരോജ്കുമാര്‍ ആവശ്യപ്പെട്ടത്,മൂത്രം പോകണം എങ്കില്‍ ബീഡി വലിക്കണം അത്രേ!. സരോജിനും കൂടെയെത്തിയവര്‍ക്കും ഉടന്‍തന്നെ ശിങ്കിടി ശങ്കു ദിനേഷ് ബീഡി വാങ്ങി കൊടുത്തു.. ബീഡി ഒന്ന് വലിച്ചു നോക്കിയശേഷം പിന്നീട് അദ്ദേഹം പനാമ സിഗരട്ട് ആവശ്യപ്പെട്ടു. മൂത്രപ്പുരയിലെ വാഷ്‌ ബേസില്‍ ഇരുന്ന സോപ്പും ചീപ്പും അദ്ദേഹത്തിന് നന്നേ ഇഷ്ടപ്പെട്ടത് കൊണ്ടു അതെടുത്ത് സ്വന്തം പോക്കറ്റില്‍ ഇട്ടു! രണ്ടു സാധനങ്ങളും നന്നേ ഇഷ്ടപ്പെട്ട അദ്ദേഹം പിന്നീടതിന്റെ ഉപയോഗ രീതികളും ചോദിച്ചറിഞ്ഞു.

മൂത്രപ്പുര ക്ലീന്‍ ചെയ്യാന്‍ വെച്ചിരുന്ന ചപ്പു കൊരിയിലും ബക്കറ്റിലും കൂടി സരോജിന്റെ കൈയെത്തി. മൂത്രം ഒഴിച്ചതിനു ശേഷ്സം 'നീംബുപാനി' വേണമെന്നായി. ജ്യൂസുണ്ടാക്കാന്‍ കറണ്ടില്ലെന്നായിരുന്നു തരിച്ചുനിന്ന ശശിയുടെയും ശിങ്കിടി ശങ്കുവിന്റെയും മറുപടി. ശേഷം കോള വാങ്ങിക്കഴിച്ച സരോജ് കുമാര്‍ പപ്പടവടയും മുറുക്കും കായവറുത്തതുമൊക്കെ ശശിയുടെ തന്നെ തട്ട് കടയില്‍ നിന്നും പൊതിഞ്ഞുവാങ്ങി.

ഇതിനോടകം വിവരമറിഞ്ഞ് പുറത്ത് നാട്ടുകാരും ഏറെ കൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ എസ്​പിജിക്ക് പരുക്കന്‍ സ്വഭാവം പുറത്തെടുക്കേണ്ടിയും വന്നു. എങ്കിലും ഓട്ടോഡ്രൈവര്‍ കുട്ടപ്പായി, മത്തായി , കുട്ടന്‍ ചെറുക്കന്‍,എന്നിവര്‍ക്ക് സരോജ് കുമാറിന് ഹസ്തദാനം നല്‍കാനായി.

ദേശീയപാത 98ന് അരികില്‍ വന്‍ വാഹനവ്യൂഹം കണ്ടതോടെ വാഹനങ്ങളില്‍ നിന്ന് ആളുകളെത്തിനോക്കാന്‍ തുടങ്ങി. ചെറിയ ഗതാഗത തടസ്സവും ഉണ്ടായി.

ഇത്രയുമായപ്പോഴേക്കും സരോജ് കുമാര്‍ മടങ്ങാന്‍ തയ്യാറായി പത്ത് രൂപ ശശിക്ക് നല്‍കി. ആദ്യം വാങ്ങാന്‍ തയ്യാറായില്ലെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍,മാത്രമല്ല  ശിങ്കിടി ശങ്കുവിന്റെ നിര്‍ബന്ധം കൂടി ആയപ്പോള്‍ ശശി  വഴങ്ങി,ബാക്കി ചോദിച്ച ശശിയോടു ബാക്കി ഒന്നും വേണ്ട അത് താന്‍ തന്നെ വെച്ചോ എന്ന് പറഞ്ഞിട്ടാണ് സരോജ് സ്റ്റാന്റ് കാലി ആക്കിയത്!. ഗുരുവായൂരിലെ കാണിക്കയോടൊപ്പം സരോജ് നല്‍കിയ നോട്ടും ജീവനുള്ളിടത്തോളം സൂക്ഷിക്കുമെന്ന് "ശശി പറയുന്നു."(കീറിപ്പറിഞ്ഞ ആ പത്ത് രൂപ മീങ്കാര് പോലും എടുക്കില്ല എന്ന് ശിങ്കിടി ശങ്കു ആത്മഗതം ആയി പറഞ്ഞത് ഞങ്ങളുടെ ലേഖകന്‍ മാത്രം കേട്ടു)

[NB:കഷ്ടം, എന്റെ മാതൃഭൂമി! ,നല്ല കാമ്പുള്ള വാര്‍ത്ത വാര്‍ത്ത വായിക്കാന്‍ ആ ലിങ്കില്‍ ഞെക്കൂ!!]
Related Posts Plugin for WordPress, Blogger...