Sunday, January 02, 2011

ഇന്നത്തെ ഒരു വാര്‍ത്ത!

ഇന്നത്തെ മാതൃഭുമിയിലെ ഒരു വാര്‍ത്ത എന്നെ ഞെട്ടിച്ചു കളഞ്ഞു, ഒരു ആത്മഹത്യ, അതും എല്ലാരും നോക്കി നില്‍ക്കെ, മാതൃഭൂമിയിലെ വാര്‍ത്ത‍ ഇങ്ങനെ ആണ് "നാട്ടുകാര്‍ നോക്കി നില്‍ക്കെ ചുമട്ടു തൊഴിലാളി തൂങ്ങി മരിച്ചു" ,ആത്മഹത്യ ചെയ്യുകയാണ് എന്ന് വിളിച്ചു അറിയിച്ചിട്ട് ചുമട്ടു തൊഴിലാളി തൂങ്ങി മരിച്ചു,കടക്കു മുന്നില്‍ കേട്ടിതൂങ്ങിയ ഇയാളെ രക്ഷിക്കാനോ ആസ്പത്രിയില്‍ കൊണ്ട് പോകാനോ കണ്ടു നിന്നവര്‍ തയ്യാറായില്ല. സ്വന്തം ഉടു തുണിയില്‍ കുരിക്കിട്ടു കഴുത്തില്‍ കുടുക്കി താഴേക്ക്‌ ചാടിയ ഉടനെ അഴിച്ച് ഇറക്കാനോ ആസ്പത്രിയില്‍ കൊണ്ട് പോകാനോ നോക്കി നിന്നവര്‍ തയ്യാറായില്ല.. വേറെ ഒരാളുമായി അടിപിടി നടന്നതിന്റെ വിഷമത്തിലാണ് പുള്ളി ഇങ്ങനെ ചെയ്തത് എന്നൊക്കെ ആണ് വാര്‍ത്ത‍ പറയുന്നത്,ആ ആളെ പോലീസെ തിരയുണ്ട് .. എന്നെ വിഷമിപ്പിച്ചത്,നാടുകാരുടെ ഈ നിസംഗ മനോഭാവം ആണ്, തൂങ്ങി മരിക്കാന്‍ പോയ അയാളെ തടയാനോ, കെട്ടി തൂങ്ങിയ ഉടനെ രക്ഷപെടുത്താണോ കണ്ടു നിനവര്‍ ശ്രമിച്ചില്ല , എന്റെ ഒരു നിഗമനം വെച്ചു അയാള്‍ ശരിക്കും മരണം ആഗ്രഹിച്ചുട്ടുണ്ടാവില്ല, എല്ലാവരെയും പേടിപ്പികണം എന്ന ഒരു ഉദ്യേശമേ അയാള്‍ക്ക് ഉണ്ടാവു, പാവം ഒരു പക്ഷേ കരുതിയിരികണം,താന്‍ മരിക്കാന്‍ തുടങ്ങുമ്പോള്‍ ആരെങ്കിലും വന്നു രക്ഷിചോളും എന്ന്, പക്ഷേ കഠിന ഹൃദയരായ നാട്ടുകാര്‍ ആരും തന്നെ അതിനു തയ്യാറായില്ല, എനിക്ക് ഈ വാര്‍ത്ത വായിച്ചപ്പോള്‍  ആ നാട്ടുകാരോട് ദേഷ്യം തോന്നി, ഇത്രക്കും ഭയങ്കരന്മാരാണോ ആളുകള്‍, ഒരാളുടെ ജീവന്‍ തൂങ്ങി ആടുമ്പോള്‍ നോക്കി നില്ക്കാന്‍ ഇവര്‍ക്ക് എങ്ങനെ തോന്നി.. മരിക്കാനായി തുടങ്ങിയപ്പോള്‍ ഒരാള്‍ക്കെങ്കിലും അയാളെ തടഞ്ഞു കൂടാന്‍ പാടില്ലാരുന്നോ? അതോ ആ സമൂഹത്തിനു ശല്യക്കാരനായ ഒരാള്‍(?) തീര്‍ന്നു കിട്ടട്ടെ എന്ന മനോഭാവം ആയിരിക്കുമോ? എന്തായാലും എന്റെ മനസ്സില് എവടോക്കെയോ ഈ വാര്‍ത്ത‍ സ്പര്‍ശിച്ചു അത് നേരാണ്..
[NB:വാര്‍ത്ത‍ ഇങ്ങനെ ആണ്:
നാട്ടുകാര്‍ നോക്കിനില്‍ക്കെ ചുമട്ടുതൊഴിലാളി തൂങ്ങിമരിച്ചു
Posted on: 02 Jan 2011

ബാലരാമപുരം: ആത്മഹത്യ ചെയ്യുകയാണെന്നു വിളിച്ചറിയിച്ച് ചുമട്ടുതൊഴിലാളി നാട്ടുകാര്‍ നോക്കിനില്‍ക്കെ തൂങ്ങിമരിച്ചു. കടയ്ക്ക് മുന്നില്‍ കെട്ടിത്തൂങ്ങിയ ഇയാളെ രക്ഷിക്കാനോ ആസ്​പത്രിയില്‍ കൊണ്ടുപോകാനോ കണ്ടുനിന്നവര്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലയില്‍ പള്ളിച്ചലിനടുത്ത് നരുവാമൂട്ടിലാണ് സംഭവം.
നരുവാമൂട് ഒലിപ്പുനട, പെരുമ്പുക്കോട്ടുകോണം വീട്ടില്‍ സുധാകരന്‍ (48) ആണ് മരിച്ചത്. ഐ.എന്‍.ടി.യു.സി. തൊഴിലാളിയായിരുന്നു. ശനിയാഴ്ച രാവിലെ 11.20 ന് ഇവിടെയുള്ള തുളസീധരന്റെ തയ്യല്‍ കടയുടെ മുന്നിലാണ് സുധാകരന്‍ തൂങ്ങിമരിച്ചത്. സംഭവത്തിനുമുമ്പ് സുധാകരനും സുഹൃത്തുക്കളുമായി അടിപിടി നടന്നതായി പോലീസ് പറഞ്ഞു. അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്ന് കരുതുന്നു.
ഉടുമുണ്ട് അഴിച്ച് കുരുക്കിട്ട്, ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്ന് സുധാകരന്‍ വിളിച്ചുപറഞ്ഞെങ്കിലും ഭീഷണി മുഴക്കുകയാണെന്നാണ് പരിസരത്തുണ്ടായിരുന്നവര്‍ കരുതിയത്. കടയുടെ മുന്നിലെ ചായ്പില്‍ കെട്ടിത്തൂങ്ങിയ സുധാകരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുരുക്കിട്ട് താഴേയ്ക്ക് ചാടിയ ഉടനെ അഴിച്ചിറക്കാനോ ആസ്​പത്രിയില്‍ കൊണ്ടുപോകാനോ നോക്കിനിന്നവര്‍ തയ്യാറായില്ല. നേരത്തെ നടന്ന അടിപിടിക്കിടയില്‍ സുധാകരന്റെ കൈയിലും തലയിലും കത്തികൊണ്ട് മുറിവേറ്റിരുന്നു. സുധാകരനുമായി അടിപിടി നടത്തിയെന്നു കരുതുന്ന കള്ളന്‍ വിജയന്‍ എന്നയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ഒരാഴ്ചയായി സുധാകരന്‍ വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അമ്പിളിയാണ് ഭാര്യ. മക്കള്‍: സിമി, സുജില. നേമം പോലീസ് കേസെടുത്തു.
http://www.mathrubhumi.com/online/malayalam/news/story/707169/2011-01-02/കേരള ]
Related Posts Plugin for WordPress, Blogger...