Wednesday, February 22, 2012

പ്രതീക്ഷ



ശിശിരത്തിൻ പടിവാതിലിൽ വാടി വീഴുന്നു.
വാസന്തങ്ങളാഘോഷിച്ച
ഓരോ പൂവും  ഓരോ ഇലയും.


സൂര്യനെ സ്നേഹിച്ച് ആശ തീരാതെ
ജീവിച്ച് മരിച്ച താമര, 
ആമ്പലായി പുനർജ്ജനിച്ചു.
സൂര്യന്റെ പ്രതിരൂപമാം അമ്പിളിയിലവൾ
തന്റെ പ്രാണനെക്കണ്ടു.
സ്നേഹിച്ച്, പ്രേമിച്ച്
ആശ തീരാതെ അവളും 
കൊഴിഞ്ഞൊരു ശിശിരത്തിൽ.


വിധിയെന്ന് വെറുതേ പറയാം.
ഗ്രഹങ്ങളോടും നക്ഷത്രങ്ങളോടും കലഹിക്കാം
നെടുവീർപ്പിടാം, കരയാം..
പിന്നീടൊടുവിൽ മറവിയുടെ കുപ്പത്തൊട്ടിലിലേക്ക്
വലിച്ചെറിയാം..




വെട്ടത്ത് ചിരിച്ചും 
ഇരുട്ടത്ത് കരഞ്ഞും
പലനാടകങ്ങൾ ഇനിയുമരങ്ങേറാൻ 
നല്ലൊരരങ്ങായ്,
പുനർജ്ജന്മങ്ങളവസാനിക്കുവോളം
അവളുണ്ടാകും,നഷ്ടപ്പെടാത്ത പ്രതീക്ഷയോടെ.

..............




[NB: everything is pre-written! ]
Related Posts Plugin for WordPress, Blogger...